Рет қаралды 9,483
കടയുടെ അടുത്തുള്ള ഒരു സ്ഥലത്ത് വാഹനം പാർക്ക് ചെയ്‌ത് ഞങ്ങൾ ഇടുങ്ങിയ തോടിന്റെ അരികിലൂടെയുള്ള ഒരു നടപ്പാതയിലൂടെ കട ലക്ഷ്യമാക്കി നടന്നു. കടയിൽ എത്തിയപ്പോൾ അത്യാവശ്യം തിരക്കുണ്ട്, ഭക്ഷണം കഴിക്കാൻ വന്നിരിക്കുന്നത് സോഷ്യൽ മീഡിയ വഴി ഇങ്ങനെ കണ്ടും കേട്ടും അറിഞ്ഞവരാണ് എല്ലാവരും. ഒരു പഴയ കട. അതിനടുത്തായി ഹൗസ് ബോട്ട് പോലെ പണിത ഒരു പഴയ ബോട്ട് ആളുകൾക്ക് ഭക്ഷണം കഴിക്കാൻ രണ്ട് നിലകളിലായി ക്രമീകരിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് മാത്രമേ അതിലേക്ക് പ്രവേശനമുള്ളൂ, പഴയ കടയ്ക്കുള്ളിൽ ബാച്ചിലേഴ്സ്. ഞാൻ വെയിറ്ററോട് ചോദിച്ചു, എന്താണ് നിങ്ങളുടെ സ്പെഷ്യൽ ഐറ്റം.എല്ലാം സ്പെഷ്യൽ ആണെന്ന് മറുപടി. എന്തായാലും മരച്ചീനി, അപ്പം, ചെമ്മീൻ കറി, മീൻകറി, കക്ക ഫ്രൈ എന്നിവ ഓർഡർ ചെയ്തു. കൂടാതെ ഒരു കലം സാധാരണ കള്ളും ഒരു കലം മുന്തിരി കള്ളും ഓർഡർ ചെയ്തു. പ്രകൃതിഭംഗി, ബോട്ട്, അന്തരീക്ഷം എന്നിവയ്‌ക്ക് പുറമെ, ഭക്ഷണം ഒരു ടേസ്റ്റും ഇല്ല. സോഷ്യൽ മീഡിയയിൽ മാത്രം വലിയ തള്ളൽ പ്രചരിക്കുന്നു. കള്ള് യഥാർത്ഥ കള്ളല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. മുന്തിരി കള്ളിന് നിറം കലർത്തി ചുവപ്പാക്കിയതായി എനിക്ക് തോന്നി.ഒറിജിനൽ കള്ളിന്റെ രുചി ഇല്ലായിരുന്നു. സോഷ്യൽ മീഡിയയുടെ പ്രചരണത്തിൽ നിന്നാണ് കുടുംബങ്ങൾ വരുന്നത്. ഒരിക്കൽ വന്നവർ ഇനി വരുമെന്ന് തോന്നുന്നില്ല. അവിടെനിന്നും 1000 മുതൽ 2000 രൂപ വരെ ഈടാക്കി ബോട്ട് സർവീസ് നടത്തുന്നുണ്ട്. എന്തായാലും വേഗം ഭക്ഷണം കഴിച്ച് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അവിടെ നിന്നും ഭക്ഷണം കഴിച്ച കൂട്ടുകാർക്ക് തലവേദനയും ക്ഷീണവും അനുഭവപ്പെട്ടു. മൊത്തത്തിൽ യാത്ര രസകരമായിരുന്നു, പ്രത്യേകിച്ച് കുട്ടികൾ വളരെ സന്തുഷ്ടരായിരിക്കും, പക്ഷേ ഭക്ഷണം വളരെ മോശമായിരുന്നു, ശുപാർശ ചെയ്യുന്നില്ല. ഒരിക്കൽ മാത്രം സന്ദർശിക്കുന്നത് നല്ലതാണ്. എല്ലാം അനുഭവിക്കുക.