Рет қаралды 93,238
Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ നിലപാടുകൾകൊണ്ട് ശുദ്ധീകരിച്ച, ധിക്കാരിയെന്നു മുദ്രകുത്തപ്പെട്ടപ്പോളും മുട്ടുമടക്കാതെ തന്റെ ശെരികളുമായി മുന്നോട്ടുപോയ ക്രിക്കറ്റ് ആരാധകരുടെ സ്വന്തം ദാദ. “ഇങ്ങനെയുള്ള ക്യാപ്റ്റനു വേണ്ടി ഞാൻ മരിക്കാനും തയ്യാറാണെന്ന്” ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും പോരാളിയായ യുവരാജ്സിങ് വികാരാധീതനായി പറഞ്ഞതും സൗരവ് ഗാംഗുലിയെന്ന ആ പോരാട്ടവീര്യത്തെ നോക്കിയായിരുന്നു. യുവിയുടെ വാക്കുകൾ മാത്രം മതി ടീം ഇന്ത്യയ്ക്ക് അദ്ദേഹം ഒരു ക്യാപ്റ്റൻ മാത്രമല്ലായിരുന്നെന്ന്. ദാദ എന്നാൽ ബംഗാളിയിൽ വല്യേട്ടനെന്നാണ്. ആ വിളി അന്വർത്ഥമാക്കും വിധം അയാൾ തന്റെ ടീമിന്റെ വല്യേട്ടൻതന്നെയായിരുന്നുതാനും. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തേക്ക് അവഗണകൾകൊണ്ട് വരവേല്പുലഭിച്ച ഒരാൾ.. . ഒരു പ്രതിസന്ധിഘട്ടത്തിൽ ക്രിക്കറ്റിന്റെ നായകസ്ഥാനത്തേക്കു എത്തി.. തന്റെ ദീർഘവീക്ഷണം കൊണ്ട് ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റൻ എന്ന് പേരെടുത്തു .. ഒടുവിൽ അവഗണകളുടെ മറ്റൊരു അദ്ധ്യായത്തിൽ തന്നെ വിടവാങ്ങൽ .. ഇതിനിടെ വ്യകതി ജീവിതത്തിൽ ബാല്യകാല സഖിയുമൊത് ഒളിച്ചോട്ടം .. ഇങ്ങനെ പോകുന്ന ഒരു ജീവിത യാത്ര ..ടി വിക്കു മുന്നിൽ സഹരണക്കാരെ പിടിച്ചിരുത്തി കളികാണാൻ പ്രേരിപ്പിച്ച ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ കഥ അഥവാ ബംഗാൾ ടൈഗർ എന്ന് ആരാധകർവാഴ്ത്തിയ ഇടംകൈയൻ ബാറ്റ്സ്മാൻ ദാദയുടെ ജീവിതകഥകേൾക്കാം.
#സൗരവ് ഗാംഗുലി
SouravGanguly
#SilverScreenMalayalam
#SouravGangulyLifeStoryMalayalam